മാഷിന്
മാഷിന് ശാരദ ടീച്ചർ ഇന്ന് പതിവിലും നേരത്തേ ഉണർന്നെന്കിലും കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ അവർക്ക് ഒട്ടും മനസുണ്ടായിരുന്നില്ല. കണ്ണുകൾ ഇറുക്കിയടച്ച് പാതി കണ്ട സ്വപ്നത്തിൻ്റെ ബാക്കി കാണാനുള്ള കഠിനശ്രമത്തിലാണ് ടീച്ചർ. സ്വപ്നത്തിൽ നിന്നും സ്വപ്നങ്ങളിലേക്ക് തുഴയുന്നത് അവരുടെ മനസ്സ് നിറക്കുന്ന പ്രക്രിയ ആയിരുന്നു. യാഥാർഥ്യത്തിൻ്റെ മണ്ഡലത്തിൽ നിന്നും സ്വയം ഒളിച്ചു കഴിയുന്ന ഒരു വലിയ കണ്ണുകെട്ടിക്കളി തന്നെയായിരുന്നു അത്. മാഷെന്ന യാഥാർഥ്യം തന്നെ വിട്ടു പിരിഞ്ഞതിൻ്റെ ആണ്ടുതികയൽ ആണിന്ന്. ആ കറുത്ത ദിവസത്തെ കുറിച്ച് ഓർമ്മിപ്പിക്കുന്ന ഒന്നും തന്നെ തളർത്താതിരിക്കാൻ വേണ്ടി ഒരുപാട് മുൻകരുതലുകൾ അവർ എടുത്തിരുന്നു. മക്കളോടോ സ്നേഹിതരോടോ വിളിച്ച് അനുശോചനം അറിയിക്കാതിരിക്കാൻ രാത്രി തന്നെ അവർ ടെലിഫോൺ കണക്ഷൻ വലിച്ചിട്ടിരുന്നു. താൻ പൂച്ചകളെക്കാൾ വെറ...